തിരുവനന്തപുരം: പ്രണയമില്ലാത്തവൻ വെറും 'പൊട്ടൻ' മാത്രമല്ല, തലയ്ക്ക് അല്പം സുഖമില്ലാത്തവനാണെന്ന് കൂടി പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി ഗണേശ് കുമാർ തന്റെ പുതിയ 'ലൗ ലിസ്റ്റ്' പുറത്തുവിട്ടു. ഒന്നോ രണ്ടോ പ്രണയമല്ല, കൃത്യം 5000 എണ്ണം! ഇതോടെ പ്രണയത്തിന്റെ കാര്യത്തിൽ ഗണേശ് കുമാർ സെഞ്ച്വറിയും കടന്ന് മൾട്ടി-മില്യണയർ പദവിയിലേക്ക് കുതിക്കുകയാണെന്ന് ആരാധകർ പറയുന്നു.
മന്ത്രിയുടെ 'പ്രേമ സിദ്ധാന്തങ്ങൾ'
ഭാര്യയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ചോദിച്ചപ്പോൾ പത്തനാപുരത്തെ 'റോമിയോ' സ്റ്റൈലിൽ മന്ത്രി തട്ടിവിട്ട ചില മുത്തുകൾ ഇങ്ങനെ:
മാധവിക്കുട്ടി എഫക്റ്റ്: "എനിക്ക് പ്രണയമുണ്ടോ എന്ന് ചോദിക്കുന്നത് മാധവിക്കുട്ടിക്ക് പ്രണയമുണ്ടോ എന്ന് ചോദിക്കുന്നതുപോലെയാണ്." (ആമിക്ക് നീർമാതളം പോലെ ഗണേശന് പത്തനാപുരം എന്ന് ചുരുക്കം!)
നെഹ്റുവും ഞാനും:
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രണയിച്ച നേതാവ് നെഹ്റുവാണെന്നും താൻ ആ പാരമ്പര്യം കാത്തുസൂക്ഷിക്കുകയാണെന്നും മന്ത്രി പരോക്ഷമായി സൂചിപ്പിച്ചു.
കുശുമ്പൻ പട:
"എല്ലാവരും ഒന്ന് പ്രേമിച്ചാൽ തീരാവുന്ന പ്രശ്നമേ ഈ നാട്ടിലുള്ളൂ. ......
ദശകങ്ങൾക്ക് മുമ്പുതന്നെ രാഷ്ട്രീയ സ്വയം സേവക് എന്ന ആർ എസ് എസ് ആഴത്തിൽ വേരുപടർത്തിയിട്ടുള്ള സംസ്ഥാനമാണ് കർണാടകം. ബെളഗാവി ജില്ലയിലെ ചിക്കോടിയിലാണ് സംസ്ഥാനത്ത് ആർ എസ് എസ്സിന്റെ ആദ്യ ശാഖ നിലവിൽ വന്നത്. ......
മഹാനഗരത്തിന്റെ അധോലോകത്ത് വേരുറപ്പിക്കാനുള്ള കഠിനമായ പരിശ്രമത്തിലാണ് കാനഡയിൽ ജയിലിൽ കഴിയുന്ന അധോലോക കുറ്റവാളി ലാറൻസ് ബിഷ്ണോയ്.
ഒരു കാലത്ത് മുംബയ് മഹാനഗരത്തെ വിറപ്പിച്ചു കൊണ്ടിരുന്ന അധോലോക കുറ്റവാളികളായ ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ, അരുൺ ഗവളി എന്നിവർ മിക്കവാറും പത്തിമടക്കിക്കഴിഞ്ഞു. ഛോട്ടാ രാജൻ ജയിലിൽ നരകികുമ്പോൾ, അരുൺ ഗവളി 18 വർഷത്തെ ജയിൽവാസത്തിനു ശേഷം സെപ്റ്റംബർ 2025 മുതൽ ജാമ്യത്തിലാണ്. ......
കേരള രാഷ്ട്രീയത്തിലെ അതികായന്മാരിൽ ഒരാളും, അഴിമതിക്കറ പുരളാത്ത ഭരണാധികാരിയുമായിരുന്ന ജി. സുധാകരൻ ഇന്ന് തന്റെ പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുകയാണ്. ......
രാഷ്ട്രീയത്തിലെ 'അയിത്തം' തുടരുമ്പോൾ
കേരളത്തിലെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ, അധികാരത്തിന്റെ നിർണ്ണായകമായ കസേരകൾ പലപ്പോഴും ചില പ്രത്യേക വിഭാഗങ്ങളുടെ കൈകളിൽ മാത്രം ഭദ്രമായിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. സംസ്ഥാനത്തെ ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗങ്ങൾ—പ്രത്യേകിച്ച് ഈഴവ, വിശ്വകർമ്മ, ധീവര, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ—രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി ചോരയും നീരും നൽകി പ്രവർത്തിക്കുന്നവരാണ്. ......
ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു പോരാട്ടം ഇപ്പോൾ നടക്കുന്നത് കോടതിമുറികൾക്കുള്ളിലല്ല, മറിച്ച് എട്ടാം ക്ലാസ്സിലെ ഒരു സോഷ്യൽ സയൻസ് പാഠപുസ്തകത്തെച്ചൊല്ലിയാണ്. ഈ വിവാദത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കിക്കൊണ്ട് മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഭിഷേക് മനു സിംഗ്വി ഡൽഹിയിൽ നടത്തിയ പ്രസംഗം ഒരു വലിയ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ക്ലാസ്സ് മുറികളിലെ 'ഒളിപ്പോര്'
എല്ലാം തുടങ്ങിയത് നിശബ്ദമായായിരുന്നു. ......
അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേൽ ഇറാനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ ശക്തമായ പ്രത്യാക്രമണമാണ് നടത്തിയത്. ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനികതാവളങ്ങൾ വരെ ഇറാൻ ലക്ഷ്യമാക്കിയതോടെ പശ്ചിമേഷ്യയിൽ സംഘർഷം നിയന്ത്രണാതീതമാകുന്ന സാഹചര്യമാണുള്ളത്. ......
പ്രമാദമായ വിവാദവിഷയങ്ങളിലൊന്നൊയിരുന്നു 2024 ലെ തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയം ഉറപ്പാക്കാൻ ആസൂത്രണം ചെയ്യപ്പെട്ട വലിയ ഒരു ഗൂഢാലോചനയുടെ സൃഷ്ടിയാണ് പൂരം അലങ്കോലപ്പെടാനിടയാക്കിയ സംഭവവികാസങ്ങൾ എന്നായിരുന്നു പരക്കേ ഉയർന്ന വിമർശനം. ......
നാശം അഭിമുഖീകരിക്കുന്ന വേമ്പനാട്ടു കായലിനെ കുറിച്ച് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസും (കുഫോസ്), കേരള സർക്കാറിന്റെ 2020 വേമ്പനാട് കമ്മിറ്റിയും പഠനം നടത്തി റിപ്പോർട്ട് പുറത്തിറക്കിയിട്ടുണ്ട്. 2023 സെപ്റ്റംബറിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോർട്ട് ഔദ്യോഗികമായി പുറത്തിറക്കിയത്.
മധ്യകേരളത്തിന്റെ ജലസംഭരണികളിലൊന്നായ വേമ്പനാട് കായൽ നാശത്തിന്റെ വക്കിലാണെന്നും അത് സംരക്ഷിക്കാൻ നിരവധി പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടതുണ്ടെന്നും നാനൂറിലേറെ പേജുകളുള്ള റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കായൽ നാശത്തിന്റെ വക്കിലാണെന്നും സംരക്ഷിക്കണമെന്നും പറഞ്ഞു പോകാതെ എങ്ങനെയൊക്കെയാണ് കായൽ നാശത്തിലേക്ക് പോയതെന്നും സംരക്ഷണമൊരുക്കാൻ ഇനിയെന്തൊക്കെ ചെയ്യേണ്ടതുണ്ടെന്നും റിപ്പോർട്ട് വളരെ വ്യക്തമായും ശക്തമായും പറയുന്നുണ്ട്. ......
കേരളത്തിന്റെ കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പ് ഗോദയിൽ ഒന്നാം നമ്പർ ലിസ്റ്റിലുള്ളവരിൽ പ്രമുഖൻ രമേശ് ചെന്നിത്തല തന്നെ. കെ.എസ്.യു പ്രസിഡന്റ്, എൻ.എസ്.യു.ഐ അഖിലേന്ത്യാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ ജനറൽ സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, എ.ഐ.സി.സി സെക്രട്ടറി, എം.എൽ.എ- എം.പി, 8 കൊല്ലം കെ.പി.സി.സി പ്രസിഡന്റ്, 2004 ൽ കേന്ദ്ര മന്ത്രിയാകാനുള്ള ഭാഗ്യം കൈവെള്ളയിൽ. ......